My photo
Media city, Dubai, United Arab Emirates
പലരും കരുതുംപോലെ നീ എന്നെ ഭ്രമിപ്പിച്ച ചെമ്പക മരം മാത്രമായിരുന്നില്ല ഓർമ്മകളിലെവിടെയൊ ഞാനൊളിപ്പിച്ച വസന്തകാല സുഗന്ധം. അതിനുമപ്പുറം മറ്റെന്തോ ആയി ഉള്ളിൽ നീ പൂത്തുലഞ്ഞു നിൽക്കുന്നു ആസക്തമായ പകലുകളെ പ്രണയാർദ്ദ്രമാക്കിയങ്ങനെ....

Monday, October 8, 2007

ചിലന്തികള്‍


ഇന്നലെയാണ് ഞങ്ങളുടെ വയലുകളിലേക്ക്
ഒന്ന് രണ്ട് ഭീമന്‍ ചിലന്തികളരിച്ച് വന്നത്
പൊടുന്നനെ മഴ പെയ്യുകയും
ചിലന്തികള്‍വയലുകളിലെവിടെയൊ ലയിച്ച് പോവുകയും ചെയ്തു

വിത്തില്ലാത്ത ആപ്പിള്‍ തിന്ന് മുത്തഃശ്ശന്‍ മരിച്ചതും അന്നായിരുന്നു

വയലുളിലേക്ക് ചിലന്തികളെ തിരഞ്ഞ്
ചിലരൊക്കെ തോക്കുമായിറങ്ങി
പോയവരൊന്നും പിന്നീട് തിരിച്ച് വന്നില്ല!
ക്രമേണ ഞങ്ങളുടെ വയലുകള്‍ തരിശ് നിലങ്ങളായി...
എലികളും ചിതലുകളും  പെരുകി

അസ്ഥികളിലിപ്പോള്‍ ഒരു മുള്ള് വേലി!
സ്വപ്നം കാണാനാകാതെ ഓര്‍മ്മകളിലേക്ക് മാത്രമായ്
ഞങ്ങള്‍ഉരുകിയൊലിക്കുന്ന കാലം.....
ആത്മഹത്യാ കുറിപ്പുകളുടെയും
ചോര പുരണ്‍ട കയ്യൊപ്പുകളുടെയും കാലം....

ഒരു ഭീമന്‍ ചിലന്തിയെ സ്വപ്നം കണ്ട്
സഹോദരി ഞെട്ടിയുരുമ്പോള്‍
ഒരു കൂട്ടം ചെന്നായ്ക്കള്‍ പടിയിറങ്ങുന്നു...
അനിയത്തീ...,
ഇപ്പോഴിത് കൊമാലയാണ്
ചത്തവരുടെ നാട്ടിന്‍ പുറം

ഒരു നിലാവുള്ള രാത്രിയില്‍ ദാഹിച്ച് പുറത്തിറങ്ങുമ്പോള്‍
ആകാശം നിറയെ കഴുകന്‍മാര്‍...


(Komala-A dead Village in "PedroParamo" which is a short novel written by Juan Rulfo)

3 comments:

ശ്രീ said...

കൊള്ളാം
:)

blacklight said...

edaaa,
chilanthi nee blogilum kayatti alle tooyeee!!!!!!!!!1

വിശാഖ് ശങ്കര്‍ said...

നന്നായി കവിത.